Thursday, December 13, 2012

തട്ടത്തിന്‍ മറയത്ത്


തട്ടത്തിന്‍ മറയത്ത് സിനിമ ഒന്നോടിച്ചു കണ്ടു. നായര്‍ ചെക്കന്‍ മുസ്ലീം പെണ്ണിനെ സ്നേഹിച്ച കഥ. സിനിമ യായത്‌ കൊണ്ടും  , അത് പണം ചിലവാക്കി നിര്‍മ്മിച്ച വര്‍  ക്ക്  ചിലവാക്കിയ പണം തിരിച്ചു കിട്ടണം എന്നുള്ളത് കൊണ്ടും സംഗതി സൂപ്പര്‍ ആക്കി . കഥാന്ത്യം നായകന്‍ നായികയെ കെട്ടുന്നു കണ്ടു നിന്നവര്‍ കൈ കൊട്ടുന്നു. 

പണ്ട് ഡിഗ്രി ക്ക് പഠിക്കുന്ന കാലത്ത് എന്റെ ഒരു മാപ്പിള  ചങ്ങാതി  തീയ്യത്തി പെണ്ണിനെ പ്രേമിച്ചിരുന്നു. പഴയ കാലമാണ്. പ്രണയം ദിവ്യം, ശാന്തം, ദീപ്തം ...
പന്ത്രണ്ടര ക്ക് ക്ലാസ് വിടും. പെണ്ണിന്റെ ബസ്‌ വരാന്‍  ഒന്നരയാകും. അത് കഴിഞ്ഞേ അവന്‍ പോകൂ. ബാക്കിയുള്ളവരെ പോകാന്‍ സമ്മതിക്കുകയും ഉള്ളൂ . പഴയ സ്റ്റാന്‍ഡില്‍ നട്ടുച്ചക്ക് അടിക്കുന്ന ഒരു പ്രത്യേകതരം ചൂട്  കാറ്റുണ്ട് . അത്  മുഖത്ത് തട്ടുമ്പോ എന്റെ സാറേ സകലത്തിനെയും  കൊന്നു കൊല വിളിക്കാന്‍ തോന്നും.

കമന്റ് അടിക്കുന്ന ഓസ്‌പാഡി കളെ കണ്ണുരുട്ടി പേടിപ്പിക്കുക, അവളെ ശല്യ പ്പെടുത്താന്‍ വരുന്ന വണ്ടുകളെ അക്കാലത്തെ ഫാഷന്‍ ആയിരുന്ന വളഞ്ഞ കാലുള്ള കുട കൊണ്ട് ആട്ടി പ്പാ യിക്കുക തുടങ്ങി ഏതൊരു  കാമുകനും ചെയ്യേണ്ട അടിസ്ഥാന പരമായ കാര്യങ്ങള്‍ക്കു  ഒരു ലൈം  ജ്യൂസ്‌ പോലും പ്രതിഫലം പറ്റാതെ  ഞങ്ങള്‍ സുഹൃത്തുക്കള്‍ സഹായമായി നിന്നിരുന്നു 

മോയ്ല്യരുറെ മോന്‍ ഹിന്ദു പെണ്ണിനെ എന്തായാലും കല്യാണം കഴിക്കും എന്ന വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല എങ്കിലും ഈ ഹിന്ദു മുസ്ലീം പ്രണയത്തെ ഞങ്ങള്‍ പരമാവധി സപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന കാലത്ത് മറ്റെല്ലാവരും ചെയ്യുന്നത് പോലെ പ്രണയലേഖനങ്ങള്‍ പാറി പ്പറന്നു. കൈയ്യില്‍ കിട്ടിയ കടലാസ് കഷണത്തിന്മേല്‍ അവള്‍ തന്റെ വൃത്തിയുള്ള കൈയക്ഷരത്തില്‍ കുനു  കുനാ  എഴുതി കൈമാറുന്ന ഹൃദയ സ്പന്ദനങ്ങള്‍ വായിച്ചു സ്വപ്നം കണ്ടു നടന്നു അവനു രണ്ടാം കൊല്ലം നാലു പേപ്പര്‍ ബാക്കി യാ 
യിപ്പോയി . 

പ്രണയം കണ്ണിലെ തിളക്കമാകുന്നതും, കടക്കണ്ണിന്‍ ചുവപ്പാകുന്നതും, അടഞ്ഞ മിഴികളിലെ സ്വപ്നമാകുന്നതും പിന്നെ പിന്നെ തുമ്പി ക്കൈ  വ ണ്ണ ത്തില്‍  കണ്ണു നീരാകുന്നതും ഞാന്‍ ആദ്യമായി കണ്ടത് അവരിലൂടെ യായിരുന്നു  

കാലം കുറെ ക്കഴിഞ്ഞ് . അവന്റെ മുറിയിലെ സ്റ്റീല്‍ അലമാര യുടെ കള്ള അറയില്‍ നിന്ന് ഒരു വലിയ കെട്ട്  കടലാസുകളും പിന്നെ പെണ്ണ് രാത്രി മുഴുവന്‍ ഉറക്കൊഴിച്ച്  തുന്നിയതും  കോര്ത്തെടുത്തതുമായ  കുറെ സാധനങ്ങളും  വലിച്ചു വാരി കത്തിക്കുമ്പോള്‍ ജാലകത്തിനു പുറത്ത് വെറ്റില വള്ളികള്‍   മുളം കാലുകളില്‍ വളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു . ഒരിക്കലും  പൂക്കാത്ത, കായ്ക്കാത്ത  വെറ്റില വള്ളികള്‍.

3 comments:

AnuRaj.Ks said...

പാവം വെറ്റിലവളളികള്.....എഴുത്ത് നന്നായി

AnuRaj.Ks said...

പാവം വെറ്റില വളളികള്...എഴുത്ത് നന്നായി

lishana said...

nannaayittund,, thudarnnezhuthuka